Monday, April 5, 2021

തിതിക്ഷ

 സുഖദുഃഖങ്ങൾക്കപ്പുറം തിതിക്ഷ!! 

ശീതോഷ്ണങ്ങളെയും 

ലാഭനഷ്ടങ്ങളെയും 

ജനിമൃതിയെ തന്നെയും  

നിശബ്ദമറിയുന്ന നിശൂന്യത!


 നിറച്ചാർത്തണിഞ്ഞ് പ്രകൃതി ചിരിക്കാറുണ്ട്...

മഴക്കുളിരൊഴുകി കരയാറുണ്ട്..

കിളികളിലൂടെ പാടാറുണ്ട്.. 

കാട്ടരുവികളിൽ കളിക്കാറും

 വേനലിൽ തളരാറുമുണ്ട്...

 

ഞാൻ പ്രകൃതിയെപ്പോലെ! 

ഋതുഭേതങ്ങളെന്നിൽ  കാമ ക്രോധ 

ലോഭ മോഹ മദമാൽസര്യങ്ങളുണർത്തും.

എന്റെ പ്രകൃതിയിലെ

 ഋതുവാണെന്നിലുണരുക... 

നിർവേദ-തിതിക്ഷയ്ക്കുമപ്പുറം 

പാരസ്പര്യത്തിന്റ സാഫല്യം .

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...